രാപ്പകലുകള്‍
പെറ്റുവീഴും മുന്‍പ്
മഞ്ഞയായിരുന്നെങ്ങും.
കാലാന്തരത്തില്‍
മഞ്ഞയെല്ലാം
സൂര്യന് വിഴുങ്ങി
അതുവരെ
കറുപ്പോ വെളിച്ചമോ
ഉണ്ടായിരുന്നില്ല.
പിന്നെ പകലുകളെത്തി
മഞ്ഞ വെയിലും
ചന്ദ്രബിബം,
കടംവാങ്ങിയ മഞ്ഞയുമായി
രാത്രികളെ ഉണര്‍ത്തി
സൂര്യനോടു പൊരുതി
ശേഷിച്ചവര്‍
സൂര്യകാന്തിപ്പൂക്കളായി
നീയും
ഞാനുമെല്ലാം
മഞ്ഞയായത്
പിന്നെയും
ഒരുപാടു കാലം
കഴിഞ്ഞായിരുന്നു..