Wednesday, April 11, 2012

ഒറ്റമരത്തിന്റെ രാത്രി















നീ വീണിടത്തു നിന്നും
ചിറകടിച്ചുയര്‍ന്ന കരിങ്കാക്കകള്‍
പറന്നു ചെന്നെത്തുക
നീല രാത്രിയുടെ കൊമ്പില്‍
തളര്‍ന്നിരുന്നുറങ്ങുന്ന
ഓര്‍മ്മകളിലേക്കായിരിക്കും

സാധ്യതക്കും 
അനിശ്ചിതത്വത്തിനുമിടയില്‍
കൂടൊരുക്കാന്‍ മറന്നുപോയവര്‍
ഇന്നലെകളുടെ തൂക്കുപാലം കടന്ന്
നിശബ്ദതയിലേക്ക് എത്തിക്കൊണ്ടിരിക്കും

ഋതുഭേദങ്ങളുടെ ഹൃദയം പിളര്‍ന്ന്
ആദ്യമെത്തുക ആരായിരിക്കും ?

വസന്തമാവില്ലെന്നുറപ്പ്

അടുത്ത പകലെത്തും വരെ
നഷ്ടപ്പെടലുകളില്‍ നിന്നും
മുളച്ചു പൊന്തിയ ഒറ്റമരം
വിഭ്രാന്തിയുടെ തീനാളങ്ങളില്‍
പട്ടുപോകാതിരുന്നെങ്കില്‍..

1 comment:

  1. വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍

    ReplyDelete